വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയ
ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ദിലീപിനെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്.നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹരജിയിലെ ആരോപണം
സംവിധായകൻ ബാലചന്ദ്രകുമാറിനെ ദിലീപിന്റെ സുഹൃത്ത് ശരത്തുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ദിലീപിന്റെ അനുജൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരെയും ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോട് ബുധനാഴ്‌ച കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദേഹം മുഴുവൻ പതപ്പിച്ച സോപ്പ തേച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട കേശുവിനെ തെരുവിലൂടെ നടത്തി അവസാനം പോലിസിൻ്റടുക്കൽ എത്തുന്ന ഹാസ്യരംഗം, ഇതാ ഇപ്പോൾ വീണ്ടും സംവിധാനം ചെയ്തത് സാക്ഷാൽ ബാലചന്ദ്രകുമാർ.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.